Posts

ആരണ്യകം. ഭാഗം 1

Image
  ആരണ്യകം ​വസന്തഗിരി കാട് പകൽ പോലും സൂര്യപ്രകാശം കടക്കാത്തത്ര ഇടതൂർന്നതായിരുന്നു. രാത്രിയായാൽ പിന്നെ പറയുകയും വേണ്ട, ചീവീടുകളുടെ കരച്ചിലും ഇടയ്ക്കിടെ കേൾക്കുന്ന മൃഗങ്ങളുടെ മുരൾച്ചയും മാത്രം. കാടിന്റെ അപ്പുറത്തുള്ള ഗ്രാമവാസികൾക്ക് വസന്തഗിരി ഒരു പേടിസ്വപ്നമാണെങ്കിലും, ധൈര്യശാലികളായ ചില ചെറുപ്പക്കാർ രാത്രികാലങ്ങളിൽ അവിടെ വേട്ടയ്ക്കിറങ്ങുന്നത് പതിവാണ്. കാട്ടുപന്നിയെയോ മുയലിനെയോ ആണ് അവർ ലക്ഷ്യം വയ്ക്കാറുള്ളത്. ​അങ്ങനെ ഒരു രാത്രിയിലാണ് ഗ്രാമത്തിലെ പേര് കേട്ട വേട്ടക്കാരനായ മഹിന്ദ്രനും അവന്റെ രണ്ട് കൂട്ടുകാരും—രഘുവും ദാസനും—തോക്കുമായി കാടുകയറിയത്. ​കാടിന്റെ ഒരുവിധം മുകളിൽ എത്തിയപ്പോൾ അവർ പതിയിരുന്നു. പെട്ടെന്നാണ് കുറ്റിക്കാടുകൾക്കിടയിൽ നിന്ന് എന്തോ അനക്കം കേട്ടത്. ​"മഹിന്ദ്രാ, അതാ അനക്കം... പന്നിയായിരിക്കും,"  ദാസൻ പതിയെ പറഞ്ഞു. ​മഹിന്ദ്രൻ തന്റെ കയ്യിലുണ്ടായിരുന്ന ഒറ്റക്കുഴൽ തോക്ക് ശബ്ദം കേട്ട ഭാഗത്തേക്ക് ഉന്നം പിടിച്ചു. കാഞ്ചി വലിക്കാൻ തുടങ്ങിയതും തോക്കിൻമുനയിലൂടെ കണ്ട കാഴ്ച അവനെ ഞെട്ടിച്ചു. മൃഗങ്ങളല്ല! കുറെ മനുഷ്യർ... കൈയിൽ ആയുധങ്ങളുമായി കാടിന്റെ ഉള്ളിലേക്ക് ജീവനും കൊണ...

വിസ്മൃതിയിലെ മധുരം

Image
വിസ്മൃതിയിലെ മധുരം   "ടോക്കൺ നമ്പർ 18..." ഹോസ്പിറ്റലിലെ ഫാർമസി കൗണ്ടറിൽ നിന്നുള്ള വിളി കേട്ടതും, ചിന്തകളിൽ നിന്നുണർന്ന് ഞാൻ ചെന്ന് മരുന്നുകൾ വാങ്ങി. അച്ഛനെ മെല്ലെ താങ്ങിപ്പിടിച്ച് ആശുപത്രിയുടെ പടികളിറങ്ങി കാറിൽ കയറ്റി.  വീടിന്റെ വഴിയിലേക്ക് കാർ തിരിഞ്ഞ് കുറച്ചു ദൂരം പിന്നിട്ടപ്പോൾ അച്ഛൻ മെല്ലെ പറഞ്ഞു: "മോനേ, എവിടെയെങ്കിലും ഒന്ന് നിർത്താമോ? ഒരു ചായ കുടിക്കണം, കൂടെ ഒരു ബോണ്ടയും.." അച്ഛന്റെ ആ ആഗ്രഹം കേട്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി. സാധാരണ പുറത്തുനിന്നൊന്നും കഴിക്കാൻ ഇഷ്ടപ്പെടാത്ത ആളാണ്. ഞാൻ നല്ലൊരു കട നോക്കി കാർ ഒതുക്കി. രണ്ട് ചായയും ബോണ്ടയും വാങ്ങി ഒന്ന് അച്ഛന്റെ കൈയിൽ കൊടുത്തു, ഒന്ന് ഞാനും എടുത്തു. ആ ബോണ്ടയിൽ നിന്നൊരു കടി കടിച്ചു വിഴുങ്ങിയതും, എന്റെ മനസ്സ് വിസ്മൃതിയിലേക്ക് മറഞ്ഞുപോയ പഴയൊരു കാലത്തേക്ക്, ഒരു ടൈം മെഷീനിലെപോലെ സഞ്ചരിച്ചു. വർഷങ്ങൾക്ക് പിന്നിലെ ആ പഴയ കാലം. അന്നൊക്കെ ചായയും ബോണ്ടയും കഴിക്കാൻ വേണ്ടി മാത്രം ഞാൻ കാത്തിരുന്നിട്ടുണ്ട്. അച്ഛൻ എല്ലാ മാസവും കോട്ടയം ചന്തയിൽ റബ്ബർ ഷീറ്റ് വിൽക്കാൻ പോകുന്ന ദിവസം. അന്നെനിക്ക് അതൊരു യാത്രയല്ല, വലിയൊരു ഉത്സവ...

മറിയാമ്മ ചേടത്തിയും പിശാചിന്റെ പെട്ടിയും

Image
മറിയാമ്മ ചേടത്തിയും പിശാചിന്റെ പെട്ടിയും പണ്ട്, ദൂരദർശൻ ആന്റിനകൾ വീടിന്റെ മേൽക്കൂരയിൽ തലയുയർത്തി നിന്നിരുന്ന കാലം. അതൊരു വെള്ളിയാഴ്ച്ച ദിവസമായിരുന്നു. മറിയാമ്മച്ചേടത്തിയുടെ വീടിന്റെ തൊട്ടയൽപക്കത്തെ ത്രേസ്യച്ചേടത്തിയുടെ വീട്ടിൽ ഒരു അത്ഭുതം വന്നിറങ്ങി. ഒരു ടിവി. ടിവി വന്ന വിവരമറിഞ്ഞ് ചുറ്റുവട്ടത്തുള്ളവർ മുഴുവൻ ത്രേസ്യച്ചേടത്തിയുടെ വീട്ടിലേക്ക് ഒഴുകി. സന്ധ്യയായാൽ പിന്നെ അവിടെ ഒരു പൂരപ്പറമ്പാണ്. ഊണും ഉറക്കവും എല്ലാം ത്രേസ്യയുടെ തിണ്ണയിൽ തന്നെ. പക്ഷേ, ത്രേസ്യച്ചേടത്തി വെറും ഒരു സാധാരണക്കാരിയല്ലല്ലോ, നല്ല അസ്സൽ 'മൊരട്ടു' സ്വഭാവമാണ്. "എടി പിള്ളേരെ, അവിടെ ചവിട്ടി മെഴുക്കല്ലേ...",  "ആ ജനലിൽ നിന്ന് കൈ എടുക്കെടാ..."  ത്രേസ്യച്ചേടത്തിയുടെ ശകാരവർഷം സഹിക്കാനാവാതെ നാട്ടുകാർ ഓരോരുത്തരായി കൊഴിഞ്ഞുപോയി. ഒടുവിൽ, ടിവി കാണാൻ ആകെ ബാക്കിയായത് കുറച്ചു പിള്ളേരും, അയൽവക്കകാരിയും ഉറ്റകൂട്ടുകാരിയുമായ നമ്മുടെ മറിയാമ്മച്ചേടത്തിയും മാത്രം. അവർ രണ്ടുപേരും സീരിയലിന്റെ ലോകത്തായിരുന്നു. മരുമകളും അമ്മായിയമ്മയും തമ്മിലുള്ള പോരാട്ടമാണ് പ്രധാന ഐറ്റം. സ്‌ക്രീനിൽ അമ്മായിയമ്മ അലറുമ്പോൾ ഇ...

ആ യാത്രയിൽ

Image
ആ യാത്രയിൽ  ഏറേനാളത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു യാത്രക്ക് ഒരുങ്ങുന്നത് ,മുമ്പ് പലതവണ പല സ്ഥലങ്ങളിലേക്കുംത്രയിൽ നിന്നുമാണ് എൻ്റെ ആദ്യ ബുക്കിന്റെ ജനനം ,അടുത്ത എഴുത്തിനെപ്പറ്റി ചിന്തിക്കാൻ തുടങ്ങിയിട്ട് കുറച്ചുദിവസങ്ങളായി പക്ഷെ എൻ്റെ ചിന്തകൾ ആരോ വിലങ്ങിട്ട് തടവറയിലാക്കിയതുപോലെ .ഈ അന്തരീക്ഷത്തിൽനിന്നും ഒന്ന് മാറി കുറച്ചുദിവസം പുതിയ കാഴ്ചകൾ പുതിയ മനുഷ്യർ അവസാനം മുംബൈയിലെ പഴയ ഒരു സുഹൃത്തിൻറെ അടുത്ത് അതാണ് ഈ യാത്ര .യാത്രകളിൽ അധികമൊന്നും കൈയിൽ കരുതുന്നത് എനിക്ക് താല്പര്യമില്ലാത്ത ഒന്നായതിനാൽ ഒരു ചെറു ബാഗേ കരുതാറുള്ളൂ . വീട്ടിൽനിന് യാത്രപറഞ്ഞിറങ്ങി ഏതാണ്ട് ഉച്ചയോടടുത്തു റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ,ട്രെയിൻ വരാൻ അരമണിക്കൂർ സമയമുണ്ട് ,സ്റ്റേഷന് വെളിയിലായി ഇടത്തേക്കു പോകുമ്പോൾ സൈഡിലായി ഒരു ചെറിയ ബുക്ക് ഷോപ്പ്ഉണ്ട് , മുഹമ്മദിക്കയുടെ പുസ്തക കടയാണ് അത് .ഈ റെയിൽവേ സ്റ്റേഷനിൽ വരുമ്പോഴൊക്കെ ഞാൻ ഇക്കയുടെ കടയിൽ പോയി പുസ്തകങ്ങൾ വാങ്ങും .നല്ല പുസ്തകങ്ങൾ തിരഞ്ഞു തരുന്നതിൽ ഒരു മജീഷ്യനാണ് അദ്ദേഹം. അങ്ങനെ ആയില്ലെങ്കിലെ അത്ഭുതമുള്ളു കാരണം പ്രായത്തിന്റെ സംഖ്യയേക്കാൾ പുസ്തകങ്ങൾ അദ്ദേഹം വാ...

ചങ്ങലയില്ലാത്ത മനുഷ്യൻ (The Unchained Man)

Image
ചങ്ങലയില്ലാത്ത മനുഷ്യൻ  ( The Unchained Man ) ​ഉച്ചവെയിലിന്റെ സമ്മർദ്ദത്തിൽ, വയറ് നിറയെ നല്ല കിടിലൻ ഊണ് കഴിക്കാനായി സ്ഥിരമായി പോകാറുള്ള കലൂരുള്ള ഹോട്ടലിൽ ഞാനും അഖിലും എത്തി. ഞങ്ങളുടെ ദിവസത്തിലെ വലിയൊരു ആശ്വാസമാണ് നടന്നുപോയി ഹോട്ടലിൽ നിന്ന് ആ ഉച്ചഭക്ഷണം. ​അങ്ങനെ ഒരു ദിവസം പതിവുപോലെ ഞങ്ങൾ ഹോട്ടലിൽ എത്തി. നാലുപേർക്കിരിക്കാവുന്ന ഒരു മൂലയിലെ സീറ്റിൽ വേറെ രണ്ട് പേരുണ്ടായിരുന്നു – ഞങ്ങളും അവിടെ ഇരുന്നു  ഒരാൾ ഒരു മധ്യവയസ്കൻ, മറ്റേയാൾ കുറച്ചുകൂടി പ്രായമുള്ള ഒരാൾ. അവർ നല്ല അടുപ്പമുള്ളവരെപ്പോലെ സംസാരിക്കുന്നുണ്ടായിരുന്നു. ​ഞങ്ങൾ ഇരുന്ന് കഴിച്ച് തുടങ്ങുന്നതിനിടയിൽ, പ്രായമായ ആൾ മധ്യവയസ്കനോട് വളരെ സാധാരണമായി ചോദിച്ചു:  "പിതാവ് എവിടെ? സുഖമായിരിക്കുന്നോ?" ​മധ്യവയസ്കൻ ചിരിയോടെ പറഞ്ഞു:  "അദ്ദേഹം രണ്ട് ദിവസം ആയി ഇവിടെയൊന്നും ഇല്ല. അദ്ദേഹം ഇപ്പോൾ വെസ്റ്റ് ബംഗാളിലാണ്." ​പ്രായമായ ആൾ, അപ്പോൾ ചോദിച്ചു:  "എന്തേ അവിടെ എന്തെങ്കിലും  ആവശ്യത്തിന് പോയതാണോ?" ​"പ്രത്യേകിച്ചു കാര്യമൊന്നുമില്ല," മധ്യവയസ്കൻ പറഞ്ഞു. ഇന്നലെ അമ്മയെ വീഡിയോ കാൾ ചെയ്തിട്ട് അവിടുത്തെ കാഴ്ചകളെ...

പൊനം

Image
കെ.എന്‍. പ്രശാന്തിന്റെ ആദ്യ നോവലായ 'പൊനം' കാസര്‍ഗോഡിന്റെ മലയോര പ്രദേശമായ കരിമ്പുനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നു തലമുറകളിലായി പടരുന്ന കഥയാണ് അവതരിപ്പിക്കുന്നത്. നിബിഢമായ കാടുകളും കാട്ടാറുകളും, പുനം കൃഷിയും, റാക്കിന്റെ മത്ത് പിടിപ്പിക്കുന്ന ലഹരിയും, മൃഗത്തിന് തുല്യരായ മനുഷ്യരും, കോഴിപ്പോരിന്റെ വീരും വാശിയും, ശത്രുവിന്റെ കണ്ണ് മാത്രം ലക്ഷ്യം വെക്കുന്ന നാടന്‍ തോക്കുകളും, രതിയിലമര്‍ന്ന ആണും പെണ്ണും, പ്രതികാരത്തിന്റെയും പകയുടെയും തീക്കനലുകളും, അടിച്ചമര്‍ത്തലുകളും, നിഷ്‌കളങ്കമായ സ്‌നേഹവുമൊക്കെ കൊണ്ട് സമ്പന്നമായ കരിമ്പുനത്തിന്റെ മണ്ണാണ് നോവലിന്റെ ഭൂമിക.  മലയാളം, കന്നഡ, തുളു ഭാഷകളുടെ സാന്നിധ്യം വായനക്കാരനെ പഴയൊരു ദക്ഷിണ കാനന വനപ്രദേശത്ത് കെട്ടിയിടുകയും ചെയ്യും. പുസ്തകത്തിലെ കഥാപാത്രങ്ങളുടെ പേരുകൾ എവിടെയൊക്കെയോ മിന്നിമറഞ്ഞു ഉള്ളിൽ കൂടെ പോകുന്നുണ്ട് എങ്കിൽ കൂടെ ഇപ്പഴും അറിയില്ല ആർക്കു കൊടുക്കണം ഇവിടെ പ്രാധാന്യം എന്ന്.  'പൊനം' വായനക്കാരനെ വന്യവും ഇരുണ്ടതുമായ ലാവണ്യങ്ങളിലൂടെയുള്ള യാത്രയിലേക്ക് ക്ഷണിക്കുന്നു. നിബിഢമായ കഥാപരിസരം, പച്ചയായ കഥാപാത്രങ്ങള്‍, ഭാഷയുടെ പ്രയോഗത്ത...

മറുവശം

Image
ഞാൻ ജനലരികിലെ സീറ്റിലിരുന്ന് പുറത്തേക്ക് നോക്കി. കൊച്ചിയുടെ തിരക്കേറിയ തെരുവുകളിൽ KSRTC ബസ് മെല്ലെ മുന്നോട്ട് നീങ്ങുകയായിരുന്നു. ലക്ഷ്യം തിരുവനന്തപുരമാണ്. മനസ്സിൽ അസ്വസ്ഥതയുടെ ഒരു നേരിയ മൂടൽ. അപ്പോഴാണ് അടുത്ത സീറ്റിലിരിക്കുന്ന വൃത്തനെ ഞാൻ ശ്രദ്ധിച്ചത്. ആഴത്തിൽ പതിഞ്ഞ ചുളിവുകൾ, ക്ഷീണം തളംകെട്ടിയ കണ്ണുകൾ, എല്ലുകൾ തെളിഞ്ഞ കൈകൾ... അദ്ദേഹത്തിൻ്റെ രൂപം തന്നെ ഒരു ദുരിതകഥ പറയുന്നതുപോലെ തോന്നി. വളരെ സാധാരണക്കാരൻ, പക്ഷേ എന്തോ ഒരു ഭാരം അദ്ദേഹത്തെ അലട്ടുന്നുണ്ടെന്ന് തോന്നി. യാത്രക്കിടയിൽ ഞങ്ങൾ പതിയെ സംസാരിച്ചു തുടങ്ങി. അദ്ദേഹത്തിൻ്റെ പേര് വേലായുധൻ എന്നായിരുന്നു. പതിഞ്ഞ സ്വരത്തിൽ അദ്ദേഹം തൻ്റെ ജീവിതം പറഞ്ഞുതുടങ്ങി. ഓരോ വാക്കും എന്റെ ഹൃദയത്തെ പിടിച്ചുലയ്ക്കുന്നതായിരുന്നു. ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചു. ദാരിദ്ര്യം നിറഞ്ഞ ബാല്യമായിരുന്നു അദ്ദേഹത്തിന്റേത്. പഠിക്കാൻ കഴിഞ്ഞില്ല, ചെറുപ്പത്തിൽ തന്നെ കൂലിപ്പണിക്ക് പോകേണ്ടിവന്നു. യൗവനത്തിൽ ഒരു നല്ല ജീവിതം സ്വപ്നം കണ്ട് വിവാഹം കഴിച്ചു. ഭാര്യയും ഒരു മകനുമുണ്ടായിരുന്നു. വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചുപോയ ഒരു കുടുംബം. സന്തോഷം അധികകാ...