Posts

Showing posts with the label Malayalam

ആ മരത്തെയും മറന്നു മറന്നു ഞാൻ

Image
      "ആ മരത്തെയും മറന്നു മറന്നു ഞാൻ" കെ. ആർ. മീരയുടെ K R Meera  "ആ മരത്തെയും മറന്നു മറന്നു ഞാൻ" ഇത്രത്തോളം എന്നെ ആസ്വസ്ഥനാക്കിയ മറ്റൊരു നോവൽ ഞാൻ വായിച്ചിട്ടില്ല അച്ഛൻ മറന്നുപോയ പത്തു വയസുകാരിയിൽ നിന്നും തുടങ്ങുമ്പോൾ.... പച്ചമരത്തിന്റെ ഗന്ധമുള്ള മരംവെട്ടുകാരനാൽ അവളെ പിച്ചിചീന്തപ്പെടുമ്പോഴും .... അയാളുടെ കണ്ണുവെട്ടിച്ചു അവൾ നഗ്നയായി ഇറങ്ങി ഓടുമ്പോഴും.......രാധിക അച്ഛനെ പോലീസ് സ്റ്റേഷനിൽ കാണുന്നതും ........പൈങ്കുളം പാർവതി എന്നാ വേശ്യയും... ക്രിസ്റ്റി ഐസക് എന്ന പഴയ ലോ കോളേജ് സുഹൃത്തും....രാധികയുടെ ഭർത്താവ് അജിത്തും......വുഡ്ലാൻഡ്‌സ് ലോഡ്ജിലെ അഞ്ചാം നിലയിലെ മുറിയും........അതിന്റെ ശുന്യമായ ടെറസും ചുറ്റും ഉയർന്നുനിൽക്കുന്ന പടുകൂറ്റൻ ഫ്ലാറ്റുകളും... അവസാനം അവൾ ആ ടെറസിൽ ഉറക്കം ഉണരുമ്പോൾ വിവസ്ത്രയായി അകപ്പെടുന്നതും എല്ലാം പുതിയൊരു വായനാ അനുഭവമാണ് നൽകുന്നത്  മലയാള നോവലിൽ കണ്ടുവരാത്ത ഒരു ഘടന ഈ നോവലിൽ കാണാൻ കഴിയും രതിയും, സ്‌നേഹവും, ഭ്രാന്തും, വികാരങ്ങളും എല്ലാം ഇടകലർന്നു കാണാം നിങ്ങൾക്ക്,   തുടക്കത്തിൽ തന്നെ വായനക്കാരനെ സങ്കിർണമായ മാനസികാവസ്ഥയിലേക്ക...

വൈക്കം മുഹമ്മദ് ബഷീർ

Image
മലയാള സാഹിത്യത്തിലും ജീവിതത്തിലും ഫലിതംകലർത്താൻ ഇദ്ദേഹത്തിന്റെ അത്ര അഭിരുചി മറ്റൊരാൾക്കും ഉണ്ടായിട്ടില്ല സുകുമാർ അഴീക്കോട് പുതിയ കാർ വാങ്ങി. ഓടിച്ച്‌ വരുമ്പോൾ അതാ ബഷീർ നടന്നുപോകുന്നു. കാർ നിർത്തി അഴീക്കോട് ക്ഷണിച്ചു: "കയറണം, ഞാൻ ഇറക്കി തരാം." "വേണ്ട, എനിക്കല്പം ധൃതിയുണ്ട്. ഞാൻ നടന്നോളാം." ബഷീറിന്റെ ജീവിതത്തെ ആധാരമാക്കി എം.എ റഹ്മാൻ നിർമ്മിച്ച ഡോക്യുമെൻററി സിനിമയായ 'ബഷീർ ദ മാൻ' കോഴിക്കോട് ആദ്യമായി പ്രദർശിപ്പിച്ചപ്പോൾ അത് കണ്ടിറങ്ങിയ ബഷീറിനോട് പത്രപ്രതിനിധികൾ അഭിപ്രായം ചോദിച്ചു ബഷീർ പറഞ്ഞു "സിനിമ കൊള്ളാം. നായകൻ കിഴവനായിപ്പോയി. മമ്മൂട്ടിയോ മറ്റോ അഭിനയിച്ചാ മതിയായിരുന്നു...!" വൈക്കം മുഹമ്മദ് ബഷീർ മരിക്കുമ്പോൾ 86വയസ്സ്‌. 108 വയസുള്ള സ്വാതന്ത്ര്യസമര സേനാനിയായ മൊയ്തു മൗലവി അന്ന് ജീവിച്ചിരിപ്പുണ്ട്. ബഷീറിന്റെ മരണത്തിൽ പ്രതികരണത്തിനായി പത്രക്കാർ സമീപിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്രെ. "എന്തുചെയ്യാം, ഭാവിയുള്ളൊരു ചെറുപ്പക്കാരനായിരുന്നു!" ഒരിക്കൽ ശോഭന പരമേശ്വരൻ നായരും അരവിന്ദനും സി.വി ശ്രീരാമനും വി.കെ ശ്രീരാമനും കൂടി ബഷീറിനെ കാണാൻ പോയി. മാങ്കോസ്...

സ്റ്റാലിൻ എന്ന ഇതിഹാസം

Image
ജോസഫ് സ്റ്റാലിൻ ദിനം  രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം 1942 സെപ്റ്റംബർ 8 ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വാർത്താസമ്മേളനം നടന്നു. കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധനായ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിനോട് "ഒന്നാം ലോകമഹായുദ്ധത്തിൽ തകർന്നടിഞ്ഞ, കേവലമൊരു കർഷക തൊഴിലാളി രാഷ്ട്രം മാത്രമായ റഷ്യ എങ്ങിനെ ഇത്രയും ശക്തരായ അച്ചുതണ്ട് ശക്തികളെ കീഴടക്കി !?" എന്ന് ഒരു മാധ്യമ പ്രവർത്തകൻ ചോദിക്കുകയുണ്ടായി. അദ്ദേഹം അതിനു പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു, "കഠിന യാതനകളുടെ നാളുകളിൽ മഹാനായൊരു യുദ്ധ നായകനെ കിട്ടി എന്നതായിരുന്നു അവരുടെ ഭാഗ്യം. ഉറവ വറ്റാത്ത ധൈര്യത്തിന്റെയും ചങ്കൂറ്റത്തിന്റെയും ഉടമയായിരുന്നു അയാൾ. യാതൊരു വിധ വ്യാമോഹങ്ങളും ഇല്ലാത്ത ശാന്തനും വിവേകശാലിയുമായ ഒരു മനുഷ്യൻ. അയാളാണ് ആ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചത്." അതെ, ആഗോള സോഷ്യലിസ്റ്റ് ചേരിക്ക് ഒരു നാഥനുണ്ടായിരുന്നു. സർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവാൻ പഠിപ്പിച്ച ധീരനായ കമ്യുണിസ്റ്റ് നേതാവ്. ലോകത്തെമ്പാടുമുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് ദിശാബോധം നൽകിയ മഹാനായ വിപ്ലവകാരി. ഭൂമിയുടെ ഭൂപടത്തെ തന്നെ തിരുത്തിയെഴുതാൻ ഇറ...

മതിലുകൾ :ബഷീർ

Image
നാരായണി ചോദിച്ചു :  " എന്നെ ... എന്നെ മാത്രം സ്നേഹി ക്കുമോ ?     ഞാൻ ചോദിച്ചു :       " എന്താ നാരായണീ , ഇത്ര സംശയം ? "     ഇവിടെ , ' നാരായണി ലേശം വേദനയോ ടെന്നവണ്ണം പറഞ്ഞു ,    എന്നേക്കാൾ സുന്ദരി കളുണ്ട് .   ഞാൻ വലിയ സുന്ദരിയൊന്നുമല്ല !  ഞാൻ പറഞ്ഞു :  " ഞാൻ സുന്ദരനൊന്നുമല്ല .    അവൾ പറഞ്ഞു :    " എനിക്കൊന്നു കാണണം .     ഞാൻ പറഞ്ഞു :     " എനിക്കും ഒന്നു കാണണം .      അവൾ പറഞ്ഞു :     " ഹെന്റെ ദൈവമേ .... ! ഞാനിന്നു രാത്രി കിടന്നു കരയും ! പ്രണയം എന്ന വികാരത്തെ ഇതിലും മനോഹരമായി പറയാൻ മറ്റാർക്കും കഴിയുമെന്നു തോന്നുന്നില്ല.വായിച്ചു കഴിഞ്ഞപ്പോൾ  കഥ എത്രത്തോളം മനസ്സിനെ സ്പർശിച്ചു എന്ന് മനസിലാക്കാൻ കഴിഞ്ഞു, അത്രത്തോളം ബഷിറും, നാരായണിയും, അവർക്കിടയിലെ മതിലുകളും, ജയിലും, റോസാച്ചെടിയും എല്ലാം വായനക്കാരന്റെ മനസിലേക്കു പതിപ്പിക്കാൻ ബഷിറിനു കഴിഞ്ഞിരിക്കുന്നു, അനശ്വരമായ പ്രണയത്തെ തുറന്നുകാട്ടാൻ മറ്റാർക്കും സാധിക്കും

പരിയേരും പെരുമാൾ

Image
ഡയറക്ടർ മാരി സെൽവരാജ് ഒരിക്കൽ പറയുകയുണ്ടായി, പരിയേരും പെരുമാളിൻ്റെ കഥ ആരുടെ അടുത്ത് പോയി പറഞ്ഞാലും ആദ്യത്തെ സീൻ പറഞ്ഞു കഴിയുമ്പോഴേക്കും മറുപടി വരും, തമ്പി വേറെ എന്തെങ്കിലും കഥയുണ്ടെങ്കിൽ പറയൂ എന്ന്. എന്നാൽ ആദ്യ സീൻ പറഞ്ഞപ്പോൾ തന്നെ ഇനി കഥയൊന്നും പറയേണ്ട സിനിമ ഞാൻ ചെയ്തോളാം എന്ന് പറഞ്ഞത് രഞ്ജിത്ത് അണ്ണനാണ് (പാ. രഞ്ജിത്ത്) എന്ന്. ഒടുവിൽ പാ.രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻ ബാനറിൽ പരിയേരും പെരുമാൾ സംഭവിച്ചു. സിനിമ കണ്ടിട്ട് അഭിപ്രായം പറഞ്ഞ ആളുകളിൽ ഓർമ്മയിലുള്ള എതെങ്കിലും സംഭവമുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയാണ്. " ഡാർജിലിംഗിൽ നിന്ന് ഒരു ഐഎഎസ് ഓഫീസർ വിളിച്ചിരുന്നു, അവിടെ തീയേറ്ററിൽ പരിയേരും പെരുമാൾ റിലീസ് ആയില്ല, യൂട്യൂബിൽ സിനിമയുടെ റിവ്യൂ കണ്ട് സിനിമ കാണാൻ തൻ്റെ ഫാമിലിയുമായി ചെന്നൈയിലെത്തി പടം കണ്ട് എന്നെ വിളിച്ചു. അദ്ദേഹം പറഞ്ഞത് ഇത് എന്റെ കഥയാണ് നിങ്ങൾ ചെയ്തു വെച്ചിരിക്കുന്നതെന്നാണ്, സിവിൽ സർവ്വീസിൽ എത്തുന്നതിനു മുൻപ് വരെ അദ്ദേഹം കടന്നു പോയ ജീവിതമാണ്, ഞാൻ എന്റെ സിനിമയിൽ പറഞ്ഞു വെച്ചിരിക്കുന്നതെന്ന് " ഗ്രാമീണ ജീവിതങ്ങളെ കുറിച്ചുള്ള കഥ പറയുന്ന അനേകായിരം...

ഒ. എൻ. വിയുടെ ബുമിക്കൊരു ചരമഗീതം

Image
1984-ല്‍ ആണ് ആദ്യം പ്രസിദ്ധീകരിച്ചത്. മലയാള മനസ്സ് ഇക്കാലമത്രയും ആ കവിത സ്വന്തം ഹൃദയതാളമാക്കി. ഈ കവിത ഉന്നയിക്കുന്ന ആധികള്‍ തീര്‍ക്കാന്‍ മനുഷ്യകുലത്തിനായില്ലെന്ന സങ്കടം നിലനില്ക്കുമ്പോഴും മനുഷ്യകേന്ദ്രിതമായ കാഴ്ചയില്‍ നിന്ന് പുതിയൊരു പാരിസ്ഥിതികാവബോധത്തിലേക്ക് സഞ്ചരിക്കാനുള്ള വെമ്പല്‍ ഇന്നുണ്ടെന്നത് ശുഭോദര്‍ക്കമാണ്.” (ഒ.എന്‍.വി കുറുപ്പ്) പരിസ്ഥിതിയെ വിഷയമാക്കി കവി ഒ.എന്‍.വി. കുറുപ്പ് രചിച്ച മലയാളം കവിതകളില്‍ ഏറെ പ്രശസ്തമാണ് ഭൂമിക്ക് ഒരു  ചരമഗീതം. പ്രകൃതിയെ അമ്മയെന്ന് സങ്കല്പത്തില്‍ ഉപമിച്ച് ചരമഗീതത്തിന്റെ പൈശാചിക ഭീകരതയില്‍ മനുഷ്യ വര്‍ഗ്ഗത്തിന്റെ പരമവിനാശത്തിന്റെ ചിത്രം മെനഞ്ഞു കാട്ടുന്ന കവിതയാണിത്. മുലപ്പാല്‍ കുടിച്ചു തെഴുത്ത മക്കള്‍ അമ്മയുടെ മാറിടം മാന്തിപ്പൊളിച്ചു ചോര കുടിച്ചു മൃതിതാളത്തില്‍ ആടിത്തിമര്‍ക്കുന്ന ആസുരതയുടെ ചിത്രം, ആ ഭൂഗോളത്തില്‍ ഏതു മൂലയിലുള്ള മനുഷ്യനും ചിന്തിക്കാന്‍ വേണ്ടി കടുത്ത വര്‍ണ്ണങ്ങളില്‍ വരഞ്ഞുവെച്ചിട്ടുള്ള ഒന്നാണ്. മക്കളാല്‍ അപമാനിക്കപ്പെട്ട അമ്മയാണു ഭൂമി. അണുവായുധശേഖരവും പേറി സൗരമണ്ഡല പെരുവഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ അപ്രതീക്ഷിതമായി ഈ ഭൂമിക്ക്...

വായിച്ചു വളരാം...

Image
വായനയെ വളർത്താനായി സ്വജീവിതം മാറ്റിവച്ച പി. എൻ. പണിക്കർ. വായിച്ചു വളരുക, ചിന്തിച്ചു പ്രബുദ്ധരാവുക. ..കേരളം ഹൃദയത്തിൽ ഏറ്റുവാങ്ങിയ ആശയങ്ങളാണിവ. ഇവ സാംസ്കാരിക കേരളത്തിനു സംഭാവനചെയ്ത വ്യക്തിയാണ് പി.എൻ. പണിക്കർ- പുസ്തകങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി, വായനയിലൂടെ അറിവിന്റെ വിപ്ലവം സ്വപ്നംകണ്ട വ്യക്തി.പുരോഗതിയിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിൽ നിർണായക സംഭാവനകൾ നൽകിയ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവ്. 1909 മാർച്ച് ഒന്നിന് കോട്ടയം ജില്ലയിലായിരുന്നു പുതുവായിൽ നാരായണ പണിക്കർ എന്ന പി.എൻ. പണിക്കരുടെ ജനനം. അധ്യാപകനായി ജോലി ചെയ്ത അദ്ദേഹം ഒരു ഗ്രന്ഥകാരൻ കൂടിയായിരുന്നു. പതിനാലോളം കൃതികൾ അദ്ദേഹം രചിച്ചു. പുരോഗതിയും ബോധവത്‌കരണവും, ജനങ്ങൾക്ക് പഠിക്കണം, വീട്ടമ്മമാർക്കൊരു പുസ്‌തകം, തുടങ്ങിയവ അതിൽപ്പെടും. പരുക്കൻ ഖദർ ഷർട്ടും മുണ്ടും തോളിൽ ഷാളുമായി കറുത്ത ഫ്രെയിമുള്ള കണ്ണടയും ധരിച്ച് പച്ചവെള്ളം കുടിച്ചും കാൽനടയായും ഗ്രാമങ്ങളിൽ സഞ്ചരിച്ച് വായിക്കാനും വായിച്ചു വളരാനും ജനങ്ങളെ പ്രേരിപ്പിച്ച അദ്ദേഹം, കേരളത്തിലെ അയ്യായിരത്തിൽപ്പരം ഗ്രന്ഥശാലകൾ സ്ഥാപിക്കപ്പെട്ടതിനു പിന്നിലെ പ്രേരകശക്തിയാണ്. സ്വന്തമായി ...